കൊച്ചിയില്‍ അവിഹിതം സംശയിച്ച് ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു

അവിഹിതബന്ധം സംശിയച്ച് ഭാര്യയെ കൊന്ന ഭര്‍ത്താവ് മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു. കൊച്ചി കാഞ്ഞൂരില്‍ ഇന്നലെ രാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്. തമിഴ്നാട് തെങ്കാശി സ്വദേശിനി രത്നവല്ലിയെയാണ് (35) ഭര്‍ത്താവ് മഹേഷ് കുമാര്‍ അവിഹിതബന്ധം സംശയിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി എഴു മണിക്കും എട്ടിനും ഇടയിലാണ് കൊലപാതകം നടന്നത്. കൊല നടത്തിയശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ പെരുമാറ്റത്തിലും മൊഴിയിലും സംശയം തോന്നിയ പൊലീസ്, താമസസ്ഥലത്തുവെച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മഹേഷ് കുമാര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്.

രത്‌നവല്ലിയുടെ മൃതദേഹം നഗ്‌നമായ നിലയില്‍ വീടിന് സമീപത്തെ ജാതിതോട്ടത്തില്‍ കിടക്കുന്നത് മഹേഷ് കുമാര്‍ തന്നെ പൊലീസിന് കാണിച്ചുകൊടുത്തു. ഭാര്യയെ കൊന്നശേഷം മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയ്ക്ക് തമിഴ്‌നാട് സ്വദേശിയായ മുത്തു എന്നയാളുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് മഹേഷ് കുമാര്‍ പൊലീസിനോട് സമ്മതിച്ചു. അടുത്തിടെയായി ഭാര്യ മൊബൈല്‍ ഫോണ്‍ കൂടുതല്‍ സമയം ഉപയോഗിക്കുകയും, ഫോണില്‍ കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം നടത്തുകയും ചെയ്തതാണ് സംശയത്തിനിടയാക്കിയതെന്ന് പ്രതി പറഞ്ഞു. ഇതേച്ചൊല്ലി നിരവധി തവണ ഭാര്യയുമായി വഴക്കുണ്ടായി. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഭാര്യ കൂടുതല്‍ സമയം വാട്‌സാപ്പ് ഉപയോഗിക്കുന്നതും മഹേഷ് കുമാറില്‍ സംശയം വര്‍ദ്ധിപ്പിച്ചു.

ഇന്നലെയും ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അതിനിടെയാണ് വീടിനോട് ചേര്‍ന്നുള്ള ജാതി തോട്ടത്തില്‍ വച്ച് ഭാര്യയെ മുഖത്ത് പുതപ്പ് വച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊന്നതെന്ന് മഹേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന് ശേഷം മഹേഷ്‌കുമാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ മഹേഷ് കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് പ്രതിയോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല. ഇതോടെ പൊലീസിന്റെ സംശയം വര്‍ദ്ധിക്കുകയായിരുന്നു. ഇതോടെ പൊലീസ് സംഘം മഹേഷ് കുമാറിനെയും കൂട്ടി ഇയാള്‍ ഭാര്യയ്‌ക്കൊപ്പം താമസിച്ചിരുന്ന വീട്ടിലെത്തി. ഇവിടെവെച്ച് മഹേഷ് കുമാറിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഭാര്യയെ കൊന്ന കാര്യം ഇയാള്‍ സമ്മതിച്ചത്. വീടിന് സമീപത്തെ ജാതിത്തോട്ടത്തില്‍ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജാതിതോട്ടത്തില്‍ പരിശോധന നടത്തിയ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.