ഇന്‍സ്റ്റാഗ്രാം കാമുകനായ 22 കാരനെ കല്യാണം കഴിക്കണം എന്ന് വാശിപിടിച്ചു നാലുമക്കളുടെ അമ്മയായ നാല്പതുകാരി ; കാമുകിയെ നേരില്‍ കണ്ടു ബോധം പോയ് യുവാവ്

ഇന്‍സ്റ്റാ ഗ്രാമിലൂടെ പ്രണയത്തിലായി വിവാഹം കഴിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ ഏറെയാണ്. പണ്ട് ഫേസ്ബുക്ക് ആയിരുന്നു പ്രണയ സാഫല്യത്തിന് വേദി എങ്കില്‍ ഇപ്പോള്‍ ഇന്‍സ്റ്റയിലൂടെയാണ് പലരും മനസ് കൈമാറുന്നത്. എന്നാല്‍ ഇതിലൂടെ നല്ല പണി കിട്ടുന്നവരും കുറവല്ല. മലപ്പുറത്തുള്ള ഒരു 22 കാരന് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത പണിയാണ് ഇന്‍സ്റ്റ നല്‍കിയത്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോള്‍ ആണ് യുവാവ് ചതി മനസിലാക്കിയത്. ചാറ്റ് ചെയ്ത സമയം 17 വയസെന്നു പറഞ്ഞ സ്ത്രീ നേരിട്ട് വന്നപ്പോള്‍ ആണ് അവര്‍ക്ക് നാല്‍പ്പതിലേറെ വയസ് ഉണ്ട് എന്ന് യുവാവിന് മനസിലായത്. അതുപോലെ നാല് മക്കളും അവര്‍ക്ക് ഉണ്ട്. അതില്‍ ഒരു മകന് യുവാവിന്റെ പ്രായമാണ് താനും.

കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്. പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇപ്പോഴാണ് ഇരുവരും നേരിട്ടു കാണുന്നത്. കാമുകിയെ നേരിട്ടു കണ്ടതോടെ മനസ്സ് തകര്‍ന്ന യുവാവും കുടുംബവും അവരെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. യുവാവിന്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്. കാമുകന്‍ ചെറു പ്രായക്കാരനാണെന്ന് മനസ്സിലാക്കിയിട്ടും വീട്ടമ്മ പിന്തിരിയാന്‍ കൂട്ടാക്കാതിരുന്നതോടെ അയല്‍ക്കാരും വീട്ടുകാരും ഇടപെട്ടു. അവസാനം പണി തിരിച്ചു കിട്ടുമെന്ന് മനസിലാക്കിയ യുവാവിന്റെ വീട്ടുകാര്‍ പൊലീസിന്റെ സഹായം തേടി. ഇതേ സമയത്തു തന്നെ, വീട്ടമ്മയെ കാണാനില്ല എന്നും പറഞ്ഞു കോഴിക്കോട് നിന്നും ഒരു ടീം മലപ്പുറത്തു എത്തുകയും ചെയ്തു.

കാമുകന്‍ നിര്‍ബന്ധിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടു വന്നതാണെന്ന ധാരണയിലായിരുന്നു അവരുടെ വരവ്. എന്നാല്‍ ഇവരുടെ കൂടെ പോകാനും ആദ്യം സ്ത്രീ തയ്യാറായില്ല. തുടര്‍ന്ന് പോലീസുകാര്‍ ഏറെ പാടുപെട്ടാണ് സ്ത്രീയെ വീട്ടുകാരുടെ കൂടെ അയച്ചത്. അതേസമയം സ്ത്രീയുടെ വീട്ടുകാര്‍ കാമുകനായ യുവാവിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് യുവാവിനെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് കുടുംബം. അതേസമയം യുവാവ് ഷോക്കില്‍ നിന്നും ഇനിയും മുക്തനായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.