പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ചു, ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ അറസ്റ്റില്‍

പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഓര്‍ത്തഡോക്‌സ് സഭാ വൈദികനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വൈദികനായ ഷിമയൂണ്‍ റമ്പാനെ (77) യാണ് മൂവാറ്റുപുഴ ഊന്നുകല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയില്‍ നിന്നും സഭ നീക്കിയിരുന്നു.

ഏപ്രില്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയില്‍ വച്ച് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. പെണ്‍കുട്ടി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. ഇന്ന് രാവിലെ വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

പത്തനംതിട്ട സ്വദേശിയായ വൈദികന്‍ ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായാണ് പള്ളിയില്‍ താല്‍ക്കാലിക ചുമതലയുമായെത്തിയത്.