തലവടി തോട്ടയ്ക്കാട്ട്പറമ്പില്‍ സ്റ്റാന്‍ലി ബേബിയുടെ കൃഷിയിടം കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്ര സംഘം സന്ദര്‍ശിച്ചു

എടത്വ: വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ താറാവുകള്‍ക്ക് വിശ്രമസ്ഥലം ഒരുക്കിയ സ്റ്റാന്‍ലി ബേബിയുടെ കൃഷിയിടം ബാഗ്‌ളൂരില്‍ നിന്നെത്തിയ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) ശാസ്ത്ര സംഘം സന്ദര്‍ശിച്ചു.കര്‍ണ്ണാടകയിലെ 14 കേന്ദ്രങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ആണ് തലവടിയില്‍ എത്തിയത്. സന്ദര്‍ശനത്തിന് ശേഷം വഞ്ചിവീട്ടില്‍ യാത്ര നടത്തി പ്രകൃതി ഭംഗി ആസ്വദിച്ചാണ് സംഘം മടങ്ങിയത്.

വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴക്കാലത്ത് താറാവുകളെ സംരക്ഷിക്കാന്‍ ലളിതവും കൗതകവുമായ ഒരു പരിഹാരം വികസിപ്പിച്ചെടുത്ത കുട്ടനാട് തലവടി 11-ാം വാര്‍ഡില്‍ തോട്ടയ്ക്കാട്ട്പറമ്പില്‍ സ്റ്റാന്‍ലി (43) സന്ദര്‍ശകരുടെ ഹൃദയം കീഴടക്കി.

കഴിഞ്ഞ 15 വര്‍ഷമായി താന്‍ ജോലി ചെയ്ത ദുബായില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മത്സ്യകൃഷിയും താറാവ് വളര്‍ത്തലും ഏറ്റെടുത്ത സ്റ്റാന്‍ലി, എല്ലാ വര്‍ഷവും വെള്ളപ്പൊക്ക ദിനങ്ങളില്‍ താറാവുകള്‍ക്ക് വിശ്രമസ്ഥലം ഒരുക്കാന്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു.

പിവിസി പൈപ്പുകള്‍, പ്ലാസ്റ്റിക് ബാരലുകള്‍,ഇരുമ്പ് വയര്‍ മെഷ് എന്നിവ പോലെയുള്ള വസ്തുക്കളാണ് സ്റ്റാന്‍ലി അതിനായി ഉപയോഗിച്ചത്.പിവിസി പൈപ്പുകള്‍ ദൃഢമായ ചട്ടക്കൂടായി വര്‍ത്തിക്കുമ്പോള്‍, ഘടനാപരമായ പിന്തുണ നല്‍കിക്കൊണ്ട്, വെള്ളപ്പൊക്ക സമയത്ത് കൂട് പൊങ്ങിക്കിടക്കുന്നതിന് ഉറപ്പാക്കാന്‍ പ്ലാസ്റ്റിക് ബാരലുകള്‍ ഘടിപ്പിച്ചു.കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഉദ്യോഗസ്ഥര്‍ സമയോചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചെന്നും ഫ്‌ലോട്ടിംഗ് കൂട് ഫിഷ് ഫാമില്‍ സ്ഥാപിച്ചെന്നും ജലനിരപ്പിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലാത്തതിനാല്‍ ഇപ്പോള്‍ ആശ്വാസത്തിലാണെന്നും സ്റ്റാന്‍ലി പറഞ്ഞു.

ന്യൂതനവും ചിലവ് കുറഞ്ഞതുമായ സംവിധാനത്തിലൂടെ സമിശ്രകൃഷി നടത്തുന്ന സ്റ്റാന്‍ലി ബേബിയുടെ കൃഷിയിടം കായംകുളം കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ.എസ് രവിയും സംഘവും ,പൊതുപ്രവര്‍ത്തകന്‍ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള എന്നിവര്‍ കര്‍ഷകദിനത്തില്‍ സ്റ്റാന്‍ലി ബേബിയെ സന്ദര്‍ശിച്ച് അഭിനന്ദിച്ചു.

ഇപ്പോള്‍ കെവികെ മറ്റ് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ താറാവുകള്‍ക്കുള്ള ഈ ഫലപ്രദമായ സംരക്ഷണ നടപടി ആവര്‍ത്തിക്കാന്‍ തുടങ്ങി.

ഇതു കൂടാതെ കരയിലുള്ള കൃഷിയും ഇടവേളകളിലായി നടത്താറുണ്ട്.കഴിഞ്ഞ വര്‍ഷം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ഇന്റര്‍ ഗ്രേറ്റഡ് ഫാംമിംങ്ങ് സിസ്റ്റത്തിലേക്ക് തലവടിയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കര്‍ഷകനാണ് സ്റ്റാന്‍ലി ബേബി. തലവടി വെള്ളക്കിണര്‍ ജംഗ്ഷനില്‍ മിത്ര ജന സേവന കേന്ദ്രം നടത്തുന്ന ഭാര്യ ജിനു സ്റ്റാന്‍ലിയും
വിദ്യാര്‍ത്ഥികളായ മക്കള്‍ സാറാ ആന്‍ സ്റ്റാന്‍ലി,സ്റ്റെഫിന്‍ സ്റ്റാന്‍ലി ബേബി എന്നിവര്‍ പിന്തുണയുമായി ഒപ്പമുണ്ട്.