16 വര്‍ഷം തെറ്റായി തടവിലാക്കപ്പെട്ട കുറ്റവിമുക്തനായ വ്യക്തി ട്രാഫിക് സ്റ്റോപ്പിനിടെ ഡെപ്യൂട്ടിയുടെ വെടിയേറ്റ് മരിച്ചു

പി പി ചെറിയാന്‍

ഫ്‌ലോറിഡ: 16 വര്‍ഷത്തോളം തെറ്റായി ഫ്‌ലോറിഡയില്‍ തടവിലാക്കപ്പെടുകയും തുടര്‍ന്ന് 2020-ല്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത 53 കാരനായ ലിയോനാര്‍ഡ് ക്യൂര്‍ തിങ്കളാഴ്ച ട്രാഫിക് സ്റ്റോപ്പില്‍ ജോര്‍ജിയയിലെ ഒരു ഷെരീഫ് ഡെപ്യൂട്ടിയുടെ വെടിയേറ്റ് മരിച്ചു,

ലിയോനാര്‍ഡ് ക്യൂര്‍, 2003-ല്‍ ഫ്‌ലോറിഡയില്‍ സായുധ കവര്‍ച്ചയ്ക്ക് ശിക്ഷിക്കപ്പെട്ടതിന് ശേഷം ഒരു ദശാബ്ദത്തിലേറെയായി ജയിലില്‍ കഴിഞ്ഞിരുന്നു. 2020-ല്‍, കേസിന്റെ പുനരന്വേഷണത്തില്‍ താന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസ് കണ്‍വിക്ഷന്‍ റിവ്യൂ യൂണിറ്റിന്റെ ഭാഗമായി കുറ്റവിമുക്തനാക്കപ്പെടുന്ന ആദ്യ വ്യക്തിയായിരുന്നു വെന്നു ബ്രോവാര്‍ഡ് കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു .

മോചിതനായതിനുശേഷം, മൂന്ന് വര്‍ഷമായി ക്യൂര്‍ സെക്യൂരിറ്റിയില്‍ ജോലി ചെയ്തു വരികയായിരുന്നു., തിങ്കളാഴ്ച രാവിലെ അന്തര്‍സംസ്ഥാന 95 നോര്‍ത്ത്ബൗണ്ടിലെ ട്രാഫിക് സ്റ്റോപ്പില്‍ ഒരു കാംഡന്‍ കൗണ്ടി ഡെപ്യൂട്ടി ക്യൂറെ മാരകമായി വെടിവച്ചു പരിക്കേല്പിച്ചുവെന്നു ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഡെപ്യൂട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് ക്യൂര്‍ കാറില്‍ നിന്ന് ഇറങ്ങിയെങ്കിലും ഡെപ്യൂട്ടിയുടെ ഉത്തരവുകള്‍ അനുസരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു .ഇതിനെ തുടര്‍ന്ന് ടേസറും ബാറ്റണും വിന്യസിക്കാന്‍ ഡെപ്യൂട്ടിയെ പ്രേരിപ്പിച്ചു, എന്നാല്‍ ‘ക്യൂര്‍ അനുസരിച്ചില്ല,’ അധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന് ഡെപ്യൂട്ടി തോക്ക് പുറത്തെടുത്ത് ക്യൂറിനെ വെടിവച്ചു. ഇഎംഎസ് എത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പിന്നീട് അദ്ദേഹം മരിച്ചുവെന്ന് ജിബിഐ അറിയിച്ചു.

എന്താണ് ട്രാഫിക് സ്റ്റോപ്പിന് കാരണമായതെന്നോ എന്തിന്റെ അടിസ്ഥാനത്തിലാണ് ക്യൂറിനെ അറസ്റ്റ് ചെയ്തതെന്നോ വ്യക്തമല്ല.

ഡെപ്യൂട്ടി ഉള്‍പ്പെട്ട വെടിവയ്പ്പിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് ജിബിഐ അറിയിച്ചു

ഫ്‌ലോറിഡയിലെ അമ്മയെ സന്ദര്‍ശിക്കാന്‍ ജോര്‍ജിയയിലെ സബര്‍ബന്‍ വസതിയിലേക്ക് പോകുന്നതിനിടെയാണ് ക്യൂര്‍ കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ കേസ് പുനരന്വേഷിക്കാന്‍ സഹായിച്ച ഫ്‌ലോറിഡയിലെ ഇന്നസെന്‍സ് പ്രോജക്റ്റ് പറഞ്ഞു.