ജോര്‍ജിന് എതിരെ മുസ്ലിം ലീഗ് തിരിയന്‍ കാരണം വഖഫ് ബില്ലില്‍ ശക്തമായ നിലപാടെടുത്തത്; ഷോണ്‍ ജോര്‍ജ്

കോട്ടയം: ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരുമെന്നും ജോര്‍ജിന് എതിരെ മുസ്ലിം ലീഗ് തിരിയന്‍ കാരണം വഖഫ് ബില്ലില്‍ ശക്തമായ നിലപാടെടുത്തതു കൊണ്ടാണെന്നും ഷോണ്‍ ജോര്‍ജ് പ്രസ്താവിച്ചു. രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പിസി ജോര്‍ജിന് ശബ്ദിക്കാതിരിക്കാന്‍ കഴിയില്ലെന്നും ഈരാറ്റുപേട്ടയിലെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി കേസുകളുടെ തെളിവുകള്‍ ഉണ്ടെന്നും അത് ചൂണ്ടിക്കാണിക്കാതിരിക്കാന്‍ പീസിക്കാവില്ലെന്നും പറഞ്ഞ ഷോണ്‍ ജോര്‍ജ്ജ് പിസിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഷോണ്‍ പ്രസ്താവിച്ചു.

പി സിയെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നു പറഞ്ഞ ഷോണ്‍ ജോര്‍ജ്ജ് മകനെന്ന നിലയില്‍ കേസ് കൊടുത്തവര്‍ക്ക് നന്ദിയും പറഞ്ഞു. ”ആശുപത്രിയില്‍ പോകാന്‍ പറഞ്ഞാല്‍ തയ്യാറാകാത്ത ആളാണ് പിസി ജോര്‍ജ്, കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാന്‍ കാരണം പരാതിക്കാരാണ് , അതിനാല്‍ കനെന്ന നിലയില്‍ കേസ് കൊടുത്തവരോട് നന്ദിയുണ്ട്”,ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. ”രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പിസി ജോര്‍ജിനെ ശബ്ദിക്കാതിരിക്കാന്‍ കഴിയില്ല.

രാജ്യവിരുദ്ധ ശക്തികള്‍ക്ക് വഴങ്ങിയിരുന്നുവെങ്കില്‍ അദ്ദേഹം ഇപ്പോള്‍ നിയമസഭയില്‍ ഉണ്ടായേനെ. ഈരാറ്റുപേട്ടയിലെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി കേസുകളുടെ തെളിവുകള്‍ ഉണ്ട്. അത് ചൂണ്ടിക്കാണിക്കാതിരിക്കാന്‍ പീസിക്കാവില്ല.ഉപയോഗിച്ച ശൈലിയില്‍ ബുദ്ധിമുട്ടുണ്ടായെങ്കില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരും” ”പാലായില്‍ ശിവലിംഗം കണ്ടെത്തിയ സംഭവം രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്ന ഒരു ചാനല്‍ തെറ്റായ വാര്‍ത്ത നല്‍കി. എന്ത് നടപടി എടുത്തു അതിന്” ഷോണ്‍ ജോര്‍ജ് ചോദിച്ചു. ഹൈക്കോടതി പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതിനാവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.